സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം

സംരംഭക വർഷത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സംരംഭകർക്ക് 4% പലിശയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ബാങ്കേർസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വായ്പ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്കോട്ട്  ഹോട്ടലിൽ വച്ച് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. പരിപാടിയിൽ ബഹു. വട്ടിയൂർക്കാവ് എം എൽ എ  ശ്രീ വി കേ പ്രകാശ് അദ്ധ്യക്ഷൻ ആയിരുന്നു. പരിപാടിയിൽ എസ് എൽ ബി സി കൺവീനർ ശ്രീ പ്രേംകുമാർ വിഷയാവതരണവും കേ എസ് ഐ ഡി സി മാനേജിങ്ങ് ഡയറക്ടർ ശ്രീ എം ജി രാജമാണിക്കം ഐ എ എസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

വിവിധ ബാങ്കുകളിൽ ഈ പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച പതിമൂന്ന് സംരംഭകർക്ക് ബഹു. വ്യവസായ മന്ത്രി വായ്പ വിതരണം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ ഹരികിഷോർ ഐ എ എസ്, കേരള ഫിനാൻസ് കോർപ്പറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീ  പ്രേംനാഥ്,  രവീന്ദ്രനാഥ് വ്യവസായ  അസോസിയേഷൻ പ്രതിനിധികൾ,  വിവിധ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

2022-23 സാമ്പത്തിക വർഷം ആരംഭിക്കുന്ന സംരംഭകർക്ക് ആവശ്യമായ വായ്പകൾക്കായി ഒരു പൊതു പോർട്ടൽ വഴി വിവിധ ബാങ്കുളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള പോർട്ടർ ഓഗസ്റ്റ് ഒന്നോട് കൂടി പ്രവർത്തനം ആരംഭിക്കുന്നതാണ് . സംരംഭകർക്ക് വായ്പ 4% പലിശ നിരക്കിൽ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേകം പലിശ ഇളവ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംരംഭക വർഷവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനവും ബഹു. വ്യവസായ വകുപ്പ് മന്ത്രി പ്രസ്തുത പരിപാടിയിൽ വച്ച് നിർവഹിച്ചു.

ഓ എൻ ഡി സി ശില്പശാല

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് സംവിധാനം കേരളത്തിലെ സംരംഭകർക്ക് പരിചയപ്പെടുത്തുതിനുള്ള ഒരു ശില്പശാല തിരുവനന്തപുരത്തെ ഹോട്ടൽ റെസിഡൻസി ടവറിൽ 22 ജൂലായ് 2022 ന് രാവിലെ 10:30 നു സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി ഡോ  വി  പി ജോയ് ഐ എ എസ ശില്പശാല ഉദ്‌ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രോൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ  ബില്ല ഐ എ  എസ് അദ്ധ്യക്ഷത നിർവഹിച്ചു.

ഡിജിറ്റൽ വിപണനത്തിന്റെ വിവിധ തലങ്ങളിൽ ഓപ്പൺ നെറ്റ്‌വർക്ക് സംവിധാനഹത്തിന്റെ സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉദ്യമം ആണ്  ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഓ എൻ ഡി സി). ഡിജിറ്റൽ വിപണനം പ്ലാറ്റുഫോമുകൾക്ക് അതീതമാക്കുന്നതിനുള്ള ഒരു സ്വതന്ത്ര ഓപ്പൺ നെറ്റ്‌വർക്ക് സംവിധാനം ആണ് ഓ എൻ ഡി സി.

ഓ എൻ ഡി സി ചീഫ് എക്സികൂട്ടിവ് ഓഫീസർ ശ്രീ തമ്പി കോശി, ചീഫ് ബിസിനസ് ഓഫീസർ ശ്രീ ശിരീഷ്  ജോഷി , നെറ്റ്‌വർക്ക് എക്സ്പാൻഷൻ ശ്രീ ധ്രുവ് മംഗൾ എന്നിവർ നയിച്ച ശില്പശാലയിൽ ഓ എൻ ഡി സി യെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പ്ലാറ്റഫോമിലേക്ക് ഓൺബോർഡ് കുറിച്ചും വിശദമാക്കിയത് കൂടാതെ ഓ എൻ ഡി സി നെറ്റ്‌വർക്ക് പ്രവർത്തനം ഡെമോൺസ്‌ട്രേറ്റ് ചെയ്യുകയും ചെയ്തു. ഓ എൻ ഡി സി യുമായും അവരുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും സംവദിക്കാൻ പങ്കെടുത്തവർക്ക് അവസരം നൽകുകയുണ്ടായി. കേരളത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റഫോം ഉള്ള സ്വകാര്യ, സർക്കാർ  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു.

 

 
 
 
 

സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് അർദ്ധ ദിന ശില്പശാല

സംസ്ഥാനത്തെ വ്യവസായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയുടെ കീഴിൽ 250 കോടി രൂപയ്ക്ക് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള വിവിധ സ്ഥാപനങ്ങളും സിഡ്‌ബിയും തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി 18 - ജൂലായ് 2022 11:30 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഒരു അർദ്ധ ദിന ശില്പശാല സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി.

സിഡ്ബി ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ കേ വി കാർത്തികേയൻ, സിഡ്ബി മാനേജർ ശ്രീമതി സ്മൃതി ബാജ്പെയ് എന്നിവർ നയിച്ച പരിപാടിയിൽ സിഡ്ബി പദ്ധതികളെ കുറിച്ചും ക്ലസ്റ്റർ വികസന പരിപാടിയെ പറ്റിയും വിശദീകരിക്കുകയുണ്ടായി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് , കേ എസ് ഐ ഡി സി , കിൻഫ്ര , റിയാബ്, കേബി പ് , കീഡ് മുതലായ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ശിൽപശാലയിൽ പങ്കെടുത്തു. തങ്ങളുടെ പദ്ധതികൾ സിഡ്ബി നിബന്ധനകൾക്ക് അനുസൃതമായി പുന:ക്രമീകരിച്ച് പ്രപോസലുകൾ സമർപ്പിക്കുമെന്ന്  വിവിധ ഏജൻസികൾ അറിയിച്ചു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം

        കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുളള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) അഖിലേന്ത്യാതലത്തിൽ നടത്തിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് വിലയിരുത്തലിൽ കേരളം അസ്പെയറർ വിഭാഗത്തിൽ ഇടം നേടി. ബിസിനസ്സ് റീഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കി അവയുടെ ഉപയോക്താക്കളിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വെളിച്ചത്തിൽ ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമേർജിങ് ബിസിനസ്സ് എക്കോസിസ്റ്റംസ് എന്നിങ്ങനെ നാലുതരത്തിലാണ് സംസ്ഥാനങ്ങളിലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് നേട്ടങ്ങൾ വിലയിരുത്തപ്പെട്ടത്. 2019-ലെ ഇരുപത്തെട്ടാം സ്ഥാനത്ത് നിന്ന് അഭിപ്രായ സർവ്വേയിൽ 75.49 ശതമാനം സ്കോർ നേടിക്കൊണ്ടാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

 

സിഎസ് ഡി കാന്റീനുകളിൽ ഇ-കൊമേഴ്സ് സംവിധാനം ഉടൻ; എംഎസ്എംഇകൾക്ക് ഗുണപ്രദമെന്ന് വ്യാപാർ സെമിനാർ

കൊച്ചി: പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നതിനായി കാന്റീൻ സ്റ്റോര്സ് ഡിപ്പാര്ട്ട്മെന്റ് (സിഎസ് ഡി) ഇ-കൊമേഴ്സ് സൗകര്യങ്ങൾ പ്രാപ്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് സിഎസ് ഡി ജനറല് മാനേജർ മേജർ ജനറൽ വൈ.പി. ഖണ്ഡൂരി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള നീക്കത്തിന് ജൂലൈ ഒന്നിന് ചേരുന്ന സിഎസ്ഡി ബോര്ഡ് യോഗം അന്തിമരൂപം നല്കുമെന്നും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യാപാർ 2022 സെമിനാറിൽ സംസാരിക്കവേ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിജിറ്റൽ പ്ലാറ്റ് ഫോം പ്രവര്ത്തനക്ഷമമാകുമ്പോഴും നിലവിലുള്ള 34 ബ്രിക്ക് ആന്ഡ് മോര്ട്ടാർ ഡിപ്പോകൾ പഴയപടി പ്രവര്ത്തിക്കുമെന്ന് 'പര്ച്ചേസ് പ്രോട്ടോക്കോൾ' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിൽ ഖണ്ഡൂരി പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ സിഎസ് ഡിയുടെ ബിസിനസ് പങ്കാളികളുടെ ഒരു ഭാഗം (മൊത്തം 555 ല് 251) രൂപപ്പെടുത്തുന്നതിനാൽ ഇത് എംഎസ്എംഇകൾക്ക് പ്രയോജനകരമാകും.

രണ്ടുവര്ഷത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സിഎസ് ഡി ഔട്ട്ലറ്റുകൾക്ക് ഓൺലൈൻ രൂപം കൂടി നല്കുന്നത്. 2020 മാർച്ച് മുതൽ നിലവിൽ വന്ന കോവിഡ് പ്രോട്ടോക്കോൾ കാരണം രാജ്യത്തെ 45 ലക്ഷത്തോളം സിഎസ് ഡി ഉദ്യോഗസ്ഥർക്കും പെന്ഷൻകാര്ക്കും നേരിട്ടെത്തി സാധനങ്ങൾ വാങ്ങിക്കാൻ സാധിച്ചിരുന്നില്ല. ഇ-കൊമേഴ്സ് സൗകര്യം നിലവിൽ വരുമ്പോൾ സിഎസ് ഡി കാർഡ് ഉടമകൾക്ക് പ്രതിരോധ കാന്റീനുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനാകും. ഇന്ത്യയിലുടനീളമുള്ള ഗുണഭോക്താക്കള്ക്ക് പ്ലാറ്റ് ഫോമിന്റെ സേവനം പ്രയോജനപ്പെടും. ഇ-ബുക്കിംഗുകള് എല്ലാ ദിവസവും 24 മണിക്കൂറുമുണ്ടായിരിക്കും. വിതരണം ചെയ്യാതെ സാധനങ്ങള് കുന്നുകൂടുന്നതും ഇതുവഴി ഒഴിവാക്കാനാകും. പലചരക്ക് സാധനങ്ങള്, വീട്ടുസാധനങ്ങള്, സ്റ്റേഷനറികള്, മദ്യം, വാച്ചുകള്, ഭക്ഷണം, മരുന്നുകള് തുടങ്ങിയവയാണ് സിഎസ് ഡി കാന്റീനില് വില്പ്പനയ്ക്കുള്ളത്. ഇവയില് മദ്യമൊഴികെ ബാക്കിയെല്ലാം ഇനി ഓൺലൈനിലും ലഭ്യമാകും. സംസ്ഥാനങ്ങളുടെ ജിഎസ്ടി വഹിക്കേണ്ടതിനാല് മദ്യം കാന്റീനില് നിന്ന് നേരിട്ട് മാത്രമേ നല്കൂ.

രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില് എത്തിക്കേണ്ടതിനാല് ഫ്രീസര് സ്റ്റോറേജ് ആവശ്യമുള്ള സാധനങ്ങള് സിഎസ് ഡി വിതരണം ചെയ്യുന്നില്ല. ന്യായവിലയാണ് കാര്യക്ഷമമായ സപ്ലൈ-ചെയിന് മാനേജ്മെന്റുള്ള സിഎസ് ഡി കാന്റീനുകളുടെ സവിശേഷത. നിലവില് 2,000 ജീവനക്കാര്ക്കു പുറമേ 10,000 പേര്ക്ക് പരോക്ഷമായി സിഎസ് ഡി കാന്റീന് തൊഴില് നല്കുന്നുണ്ടെന്നും ഖണ്ഡൂരി കൂട്ടിച്ചേര്ത്തു.

വ്യവസായ സംരംഭകരുടെ വര്ഷമായി ആചരിക്കുന്ന 2022-23ല് കേരളത്തില് ഇതുവരെ 14,000 എംഎസ്എംഇ യൂണിറ്റുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്ഡസ്ട്രീസ് (ഡിഐസി) എറണാകുളം ജനറല് മാനേജര് പി.എ. നജീബ് പറഞ്ഞു. ഈ സാമ്പത്തിക വര്ഷം 100 കോടി രൂപയിലധികം സബ്സിഡിയായി വിതരണം ചെയ്തു. കൂടാതെ 2195 എംഎസ്എംഇകള് കെ-സ്വിഫ്റ്റ് വഴി ലൈസന്സ് നേടുകയും 22,206 പേര്ക്ക് അക്നോളജ്മെന്റ് സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. വിവിധ മേഖലകളില് സംരംഭകരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള സംവിധാനമായാണ് ഭരണകൂടം എംഎസ്എംഇ ക്ലിനിക്കുകള് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ആമസോണ് ഇന്ത്യന് ചാപ്റ്ററിന്റെ സംഭരണ നടപടിക്രമങ്ങളെക്കുറിച്ച് ആമസോണ് കരിഗറിന്റെയും ആമസോണ് സഹേലിയുടെയും പ്രോഗ്രാം മാനേജരായ ശ്വേത ബറവാനി വിശദീകരിച്ചു.